Tuesday, January 20, 2009

ചേറ്റുമണമുള്ള വെള്ളം....

സ്പീഡോ മീറ്ററിൽ ശ്രദ്ധിച്ചു കൊണ്ട്‌ ശരത്ത്‌ ഇറുകിയ ടൈ ഒന്നു വലിച്ചു ശ്വാസം എടുത്തു. പുതിയ ചെയർമാൻ വിളിച്ച ബോർഡ്‌ മീറ്റിങ്ങിന്റെ വാട ഇപ്പൊഴും ചുറ്റും തങ്ങി നിൽക്കുന്നുണ്ടെന്നു അയാൾക്കു വെറുതെ തോന്നി..
ശരത്ത്‌, ഈ ബോർഡ്‌ നിങ്ങളെ വി.പി. ആയി എലിവെറ്റ്‌ ചെയൂന്നതിന്റെ ഉദ്ദ്യശ്യ്ം മനസ്സിലായിക്കാണുമല്ലോ..ഈ വർഷം നമ്മുടെ ഇൻസ്റ്റിറ്റിയൂഷണൽ പോട്ടബിൾ വാട്ടർ ബിസ്സിനസ്സ്‌ 100% അധികം ടാർഗറ്റ്‌ ആണു പ്രതീക്ഷിക്കുന്നത്‌ എന്നറിയാമല്ലോ..സൊ മിനിമം റിസൊഴ്സസ്‌ കൊണ്ട്‌ മാക്സിമം ഔട്ട്പുട്ട്‌ ആണു കമ്പനി പ്രതീക്ഷിക്കുന്നത്‌..സൊ ട്രൈ യുവർ ബെസ്റ്റ്‌ ആൻഡ്‌ ബി ഇൻ ദ കമ്പനി നെക്സ്റ്റ്‌ ഇയർ ആൾസൊ....

പന്നിയുടെ മുഖമുള്ള ചെയർമാൻ പറഞ്ഞു നിർത്തിയപ്പോൾ അതിലെ ഭീഷണി മണത്തിട്ടും അയാൾ പുഞ്ജിരിച്ചു...കാർ ലോൺ,വീടിന്റെ ഇ.എം.ഐ... എതിർക്കാതിരിക്കുന്നതാണു ബുദ്ധിയെന്നു അയ്യാളുടെ ഇതു വരെയുള്ള അനുഭവം പഠിപ്പിച്ചിരുന്നു..ഒരു മന്ദബുദ്ധിയെപ്പോലെ അയാൾ തല ആട്ടി ശരിവച്ചു...

പതിനാറു ലക്ഷത്തിന്റെ കാറിനും വേഗത പോരെന്നു അയാൾക്കു തോന്നി.. തന്റെ മനസ്സിന്റെ വേഗത കാറിനുണ്ടായിരുന്നെങ്കിൽ എന്നയാൾ വെറുതെ മോഹിച്ചു.. ഇന്നിനി രണ്ടു ക്ലയന്റ്സിനെ കൂടി കണ്ടെ പറ്റൂ..ഒന്നു ഒരു പ്ലയ്‌വുഡ്‌ കമ്പനി..350 തൊഴിലാളികൾക്ക്‌ കുടിവെള്ള്ം വേനം..ദിവസവും 1കിലോലിറ്റർ മിനറൽസ്‌ നിറഞ്ഞ കുടിവെള്ളം.. അതിന്റെ കമ്മിഷൻ ഒരു ക്വർട്ടർ എത്ര വരുമെന്നൊർത്ത്‌ അയാൽ നാക്കു നുണഞ്ഞ്‌ ആക്സിലറേറ്ററിൽ കാലമർത്തി...

മീറ്റിംഗ്‌ കഴിഞ്ഞു പുറത്തിങ്ങിയപ്പൊൾ അയാൾ വല്ലാതെ ക്ഷീണിച്ചിരുന്നു..കാർ തുറന്നു തന്റെ കമ്പനിയുടെ തന്നെ സോഫ്റ്റ്‌ ഡ്രിങ്ക്‌ കുപ്പി പൊട്ടിച്ച്‌ അയാൾ വായിലേക്കു കമിഴ്ത്തി.. അതിനു ആദ്യമായി ഒരു വൃത്തികെട്ട ചുവ അയാൾക്കനുഭവപ്പെട്ടു..
ഇനി 500 കുട്ടികൾ പഠിക്കുന്ന ഒരു കോൺ വെന്റ്‌ സ്കൂൾ പ്രിൻസിപ്പളിനെയാണു കണേണ്ടതു.. എ.സി ഓൺ ചെയ്തിട്ടും പുറത്ത്‌ വല്ലത്ത ഒരു കാറ്റ്‌ വീശുന്നതയാളറിഞ്ഞു.. കാർ പ്രിൻസിപ്പാളിന്റെ ഓഫിസ്‌ കെട്ടിടത്തിനു വെളിയിൽ പാർക്കു ചെയ്ത്‌ ചാടിയയിറങ്ങിയപ്പൊൾ ആ പരിസരം വളരെ പരിചിതമായി ശരത്തിനു തോന്നി..

ഇവിടെ എവിടെയോ തന്റെ കുട്ടിക്കാലം ഓടിക്കളിച്ചിട്ടുണ്ട്‌..ചുറ്റുമതിലിനപ്പുറമുള്ള മൈതാനത്ത്‌ ആർപ്പു വിളികളിൽ തന്റെ പേ‍ീന്റെ ആരവം കേൾക്കുന്നുണ്ട്‌...ആ ആൽത്തറയിൽ തന്റെ ബാല്യത്തിന്റെ കൗതുകം ഐസു മിട്ടായി നുണഞ്ഞിട്ടുണ്ടു.. കൊൺ വെന്റ്വൽക്കരിക്കപ്പെട്ട ആ പഴയ സ്കൂളിന്റെ വരാന്തകളിൽ ഓടിക്കളിച്ച തന്റെ ഭൂതകാലം ഒരു നിമിഷം കൊണ്ട്‌ അയാളുടെ ജരാനരകൾ അപ്രത്യക്ഷമാക്കി...

പണ്ട്‌ ഓടിത്തളർന്ന് വന്നു പാട്ട വെള്ളം കോരിക്കൊരി കുടിച്ചിരുന്ന കിണരിനരികിലേക്കു ഒരു സ്വപ്നത്തിലെന്നൊണം അയാൾ നടന്നു...ഭാഗ്യം..കിണർ മൂടിയിട്ടില്ല..ഓട്ടവീണ പഴയ ബക്കറ്റു എടുത്ത്‌ കിണറ്റിലിട്ടു അയാൾ തുടിച്ച്‌ കോരി...ചേറ്റ്‌ മണമുള്ള വെള്ളം ബക്കറ്റിനകത്തെക്കു തലകടത്തി കുടിച്ചപ്പോൾ വർഷങ്ങളായി എന്തിനോ ഉള്ള ദാഹം പെയുത്‌ തീർന്നതയാളരിഞ്ഞു...

ഇല്ല ടീച്ചർ, ഈ മുറ്റത്തെക്കു കൃത്രിമ വെള്ളം പ്ലാസ്റ്റിക്‌ ക്യാനിൽ അടിക്കാൻ ഞാൻ വളർന്നിട്ടില്ല എന്നുറക്കെ വിളിച്ചു പറയാൻ അയാൾക്കു തോന്നി..

കഴുത്തിലെ കോണകവാൽ വലിച്ചൂരി അയാൾ ഭുതകാലതിലേക്ക്‌ നടന്നു പോയി.......