Wednesday, March 23, 2011

വോട്ടിണ്റ്റ്ന്നു

ബാലറ്റ്‌ ബോക്സും സാമഗ്രികളുമായി ബിനു മാഷ്‌ സ്കൂളില്‍ എത്തിക്കാണുമോ ആവോ..ബസ്സില്‍ ഇരിക്കുമ്പോള്‍ സുമിത്ര ആലോചിച്ചു..

ഇത്തവണ നഗരത്തില്‍ നിന്ന്‌ വളരെ അകലെയുള്ള മലമ്പ്രദേശത്താണു തിരഞ്ഞെടുപ്പ്‌ ഡ്യൂട്ടി എന്നറിഞ്ഞപോഴേ ജയനു ആധി തുടങ്ങിയതാണു..ജോലി രാജി വെച്ചോളാന്‍ വരെ ഒരു ഭര്‍ത്താവിണ്റ്റെ അധികാരത്തില്‍ പറഞ്ഞു കളഞ്ഞു പുള്ളിക്കാരന്‍..

എന്തായാലും ബിനു മാഷിണ്റ്റെ പരിചയത്തില്‍ ഒരു വീട്ടില്‍ താമസം ശരിയായിട്ടുണ്ട്‌.ലോഡ്ജൊന്നും ഇല്ലാത്ത സ്ഥലമായതിനാല്‍ മാഷും കൂടെയുള്ള സ്റ്റാഫും, സ്കൂളില്‍ തന്നെ കൂടാനുള്ള പ്ളാന്‍ ആണെന്നു തോന്നുന്നു..

ബസ്‌ ഇഴഞ്ഞിഞ്ഞ്‌ മല കയറിത്തുടങ്ങി..മലയിറങ്ങി വന്ന ഇളം കാറ്റടിച്ചപ്പോള്‍ അവള്‍ സാരിത്തലപ്പ്‌ വലിച്ച്‌ തല പുതച്ചു.. ആള്‍ തിരക്ക്‌ കുറവാണു ബസ്സില്‍..

ഏതോ ഒരു പഴയ ചലച്ചിത്ര ഗാനം പതിയെ വെച്ചിട്ടുണ്ട്‌.. ഇന്ന്‌ ജയനു ഒഴിവില്ല,അല്ലെങ്കില്‍ കാറില്‍ കൊണ്ട്‌ വിടാം എന്ന്‌ പറഞ്ഞതാണു..നിര്‍ബന്ധിക്കണ്ടാ എന്ന്‌ താനും കരുതി..ഇടക്ക്‌ തനിയെ യാത്രയും നല്ലതാണു..പഴയ കാര്യങ്ങള്‍ ഒാര്‍ക്കാനും, പുറത്തേക്കു നോക്കാനും..

അവിടെ താമസം ഒരു റിട്ടയേഡ്‌ അധ്യാപക ദമ്പതികളുടെ വീട്ടിലാണു, എങ്ങനെ യായിരിക്കും അവിടെ. ജയന്‍ ഇടക്ക്‌ വിളിക്കാം എന്ന്‌ പറഞ്ഞിട്ടുണ്ട്‌..

ഇടക്ക്‌ ഒന്ന്‌ മയങ്ങിപ്പോയി എന്ന്‌ തോന്നുന്നു, കണ്ടക്ടര്‍ തോണ്ടി വിളിച്ചപ്പോഴാണു അറിഞ്ഞത്‌..ബസ്‌ അവസാന സ്റ്റൊപ്പില്‍ നിര്‍ത്തി ഇട്ടിരിക്കുന്നു.

.ചെറിയ ഒരു ചായക്കടയുണ്ട്‌ ഒാലമേഞ്ഞതു അടുത്തു തന്നെ.. മാഷെ കാണാനില്ലല്ലൊ?..അവള്‍ ഒാര്‍ത്തു..എന്തായാലും ഒരു ചായ കുടിക്കാം അപ്പൊഴേക്കും വരുമായിരിക്കും.. മോനു അമ്മ ചോറുകോടുക്കാന്‍ പുറകെ നടക്കുകയായിരിക്കും ഇപ്പോള്‍. എന്തായലും അമ്മ ഉള്ളതിനാല്‍ ഒരു ആശ്വാസമുണ്ട്‌, ഇല്ലെങ്കില്‍ ജോലി എന്നേ കളയേണ്ടി വന്നേനെ..ചായ ഊതി കുടിക്കുമ്പോള്‍ അവള്‍ ഒാര്‍ത്തു..

എവിടുന്നാ, ആരെക്കാണാനാ..കടക്കാരന്‍ ചോദിച്ചു.
ടീച്ചറാണു, ഇലക്ഷന്‍ ഡ്യൂട്ടിക്ക്‌ പട്ടണത്തില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ അയാള്‍ പുഞ്ജിരിച്ചു..ഇവിടെ അധികം ആള്‍ക്കാരൊന്നും ഇല്ല ടീച്ചറേ, അയാള്‍ പറഞ്ഞു..കൃഷി ഒക്കെ മോശമായപ്പോള്‍ ആളുകള്‍ മലയിറങ്ങി തുടങ്ങി..എല്ലാര്‍ക്കും ഇപ്പോ,നഗരത്തിണ്റ്റെ സൌകര്യങ്ങള്‍ മതി..

അതുകേട്ട്‌ തലകുലുക്കി അവള്‍ പുറത്തെക്‌ നോക്കി..ദൂരെ നിന്ന്‌ ബിനു നടന്നു വരുന്നുണ്ട്‌.

"വരൂ മോളെ," അവര്‍ വിളിച്ചപ്പോള്‍, അവള്‍ അകത്തെക്ക്‌ കയറി..ഒാടു മേഞ്ഞ ഒരു ചെറിയ വീട്‌..നിലത്തു ചവിട്ടിയപ്പോള്‍, പഴയ പോളിച്ചു കളഞ്ഞ തണ്റ്റെ തറവാടിണ്റ്റെ തളത്തില്‍ തനിക്ക്‌ അനുഭവപ്പെടാറുള്ള ഒരു ഇളം തണുപ്പ്‌ അവള്‍ക്കു തോന്നി..

മാഗ്ഷ്‌ പുറത്തേക്ക്‌ പോയിരിക്കുന്നു, അവര്‍ ബിനുവിനോട്‌ പറഞ്ഞു.. ശരി, ഞാനെന്നാല്‍ വൈകിട്ടു വരാം, ബിനു പറഞ്ഞു..ടീച്ചര്‍ അല്‍പ്പം വിശ്രമിക്കട്ടെ..യാത്ര പറഞ്ഞ്‌ ബിനു ഇറങ്ങി.. മോള്‍ക്‌ കുടിക്കാന്‍ എന്താ വേണ്ടെ? അവര്‍ ചോദിച്ചു..അലിവുള്ള ഒരു മുഖം..സുമിത്ര കരുതി..ഒന്നും വേണ്ട അമ്മെ, അവള്‍ പറഞ്ഞു..അങ്ങനെ വിളിക്കാന്‍ അവള്‍ കു തോന്നി..

ഉള്ളിലുള്ള ഒരു മുറി തുറന്ന്‌ അവര്‍ പറഞ്ഞു, ഈ മുറി ഉപയോഗിക്കാം , എണ്റ്റെ മോണ്റ്റെ മുറിയാണു, അവനുള്ളപ്പോഴേ ഞാന്‍ കടക്കാറുള്ളു, ഒാര്‍മകള്‍ സഹിക്കാന്‍ വയ്യ മോളേ..

മൊനിപ്പോള്‍? അവള്‍ ചോദിച്ചു.. "അമേരിക്കയിലാണു, കുടുബത്തോടേ..പടിക്കാന്‍ മിടു മിടുക്കാനായിരുന്നു..എന്തു പെട്ടെന്നാണു അവന്‍ വളര്‍ന്നതു,അവര്‍ പറഞ്ഞു.അതിുനു ശേഷം ഏതോ ഒാര്‍മകളില്‍ അവര്‍ നിന്നു..

എന്താ, താന്‍ ആ കുട്ടിക്ക്‌ മുറി കാണിച്ചു കൊടുത്തോ, പെട്ടെന്നു ചൊദ്യം കേട്ട്‌ അവള്‍ തിരിഞ്ഞ്‌ നോക്കി, മാഷാണു, ഉയരം കൂടിയ ശരീരം, അഗാധമായ കണ്ണുകള്‍.

. ഞാന്‍ എല്ലാം ഒതുക്കി വെച്ചിട്ടുണ്ട്‌, ഇന്നലേ തന്നെ..ഭിത്തിയില്‍ നിറയെ ചിത്രങ്ങള്‍, മകണ്റ്റെയാകും, തീരെ കുഞ്ഞ്‌, കളിക്കുന്ന കുട്ടി, യൂണിഫോം അണിഞ്ഞതു, കോളേജ്‌ കാലം..അങ്ങനെ..

രാത്രി വാതോരാതെ രണ്ടു പേരും സംസാരിച്ചു..ഒരു മകളോടെന്നപോലെ.. അവന്‍ വലുതായി പുറത്തെക്കു പോയപ്പോള്‍ ഞാന്‍ ആദ്യം അഭിമാനത്തോടെ പറഞ്ഞു നടന്നു, എന്നാല്‍ ഇപ്പോള്‍ അവണ്റ്റെ ഒാര്‍ത്ത്‌ ഞങ്ങള്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നു.

. ഇനി എണ്റ്റെ കൊച്ചു മോന്‍ വരുന്നുണ്ടു മോളെ..അവര്‍ പറഞ്ഞു..എണ്റ്റെ കണ്ണീര്‍ കണ്ടിട്ട്‌ മോന്‍ അവനെ ഇങ്ങോട്ട്‌ അയക്കാന്‍ സമ്മതിച്ചു..അവരുടെ കണ്ണുകള്‍ തിളങ്ങി.. പക്ഷേ മോളേ, അവനു ഇവിടുത്തെ അന്തരീക്ഷവും, സ്ക്കൂളും, ഞങ്ങളെയും ഇഷ്ടപ്പെടുമോ?..

വേവലാതിപ്പേട്ട്‌ അവര്‍ സ്വയം പോലെ ചോദിച്ചു..

ഉവ്വ്‌ അമ്മെ ഞാന്‍ മനസ്സില്‍ പറഞ്ഞു..ഈ സ്നേഹത്തിണ്റ്റെ മൌന്നില്‍ നഗരവും ആഡംബരവും തോറ്റുപോകട്ടെ..അവള്‍ ആശിച്ചു..

എണ്റ്റെ വോട്ട്‌ നിങ്ങളുടെ സ്നേഹത്തിനാണു,,അവള്‍ പറഞ്ഞു..

പിറ്റേന്ന്‌ മലയിറങ്ങുമ്പോള്‍, അവള്‍ ക്‌ വര്‍ഷങ്ങള്‍ക്കു ശേഷം തണ്റ്റെ അച്ഛനുമമ്മയേയും വീണ്ടും നഷ്ടപെട്ടു..

Thursday, September 16, 2010

യാത്രാ മദ്ധ്യേ..

പതറിയ നോട്ടത്തൊടെ ഒതുങ്ങിയിരുന്ന ആ മനുഷ്യനെ ഞാൻ ശ്രദ്ധിച്ചു...
പിന്നിട്ട യാതനകൾ മുഖത്തു നിന്നു വായിക്കാം..സാധാരണ കോട്ടൺ തുണിയുടെ മുണ്ടും, തൂവെള്ള ഷർട്ടും..കാലിൽ വില കുറഞ്ഞ ഹവായ്‌ ചപ്പൽ...

ഒരു യാത്രാ മദ്ധ്യെ ആയിർന്നു ഞാൻ..ബാംഗ്ലൂർ എയർപ്പോർട്ടിൽ വന്നിറങ്ങി പൂനെക്കുള്ള വിമാനത്തിൽ കയറാനുള്ള ഇടവേള..

എന്നെ നോക്കി അയാൾ സൗമ്യമായി ചോദിച്ചു..

"മോൻ എവിടെക്കാ..

പൂനെക്കാണെന്ന്‌ പറഞ്ഞപ്പോൾ അയാൾ പറഞ്ഞു..ആശ്വാസമായി..ഞാൻ അൽപ്പം പരിഭ്രമിച്ചിരിക്ക്യാരുന്നു..ഞാനും അങ്ങോട്ടാണു..

വാസുദേവൻ എന്ന ആ റിട്ടയേർഡ്‌ അദ്ധ്യാപകൻ മകനെ കാണാൻ പുറപ്പെട്ടതാണു..പാലക്കാട്‌ നിന്നും..ആദ്യത്തെ വിമാന യാത്ര..മകൻ അവിടെ ഒരു കമ്പനിയിൽ ആണു ജോലി..

എന്നാലും ഇവിടെ കുറച്ചു കടുപ്പം തന്നെ..അയാൾ പറഞ്ഞു..

എന്തേ?
"അല്ല, ഒരു കുപ്പി വെള്ളത്തിനു അറുപതു രൂപ"..കണ്ണിൽ അവിശ്വാസത്തെക്കാളേറെ ഭയമാണു ഞാൻ കണ്ടതു..

അതെ..പുതു തലമുറക്കിതു വെറും ഒന്നര ഡോളർ മാത്രം..ഞാൻ ഒ‍ാർത്തു..
എല്ലാം വിൽപ്പനക്കാണു മാഷെ ഇപ്പൊൾ..എല്ലാം...
ഒരു വലിയ കമ്പോളത്തിലെ വിൽപ്പന ചരക്കുകളാണു നമ്മളുൾപ്പടെ..എല്ലാം..
മാഷ്‌ വിഷമത്തോടെ ചിരിച്ചു..

പിന്നിട്ട തലമുറയിലെ ആ ചിരിയെ ഞാൻ ഭദ്രമായി മകന്റെ കയ്യിൽ ഏൽപ്പിച്ചു..യാത്ര പറഞ്ഞു..
പക്ഷേ ആ കണ്ണുകളിലെ ഭയം എന്നെ പിൻ തുടരുന്ന പോലെ..

Saturday, August 28, 2010

അമ്മക്കൊപ്പം..ഒരു നർമമധുരം നുണഞ്ഞ്‌..

തിരക്കിൽനിന്നൂളിയിട്ട്‌ ഓണത്തിനു വീടണഞ്ഞു..കയ്യിൽ പതിവു പോലെ മാത്രുഭൂമി ഒ‍ആണപ്പതിപ്പുമായി..
ഉത്രാടരാത്രി ഊണുകഴിഞ്ഞു ആഴ്ചതിപ്പിൽ വിവാദങ്ങൾ ചികയുമ്പോൾ അമ്മ പറയുന്ന നാട്ടുവിശേഷങ്ങൾ മൂളിക്കേട്ടു കൊണ്ടിരുന്നു..

"അടുത്ത ജന്മത്തിലെങ്കിലും ഇതുപോലെ ഫോട്ടൊജെനിക്കായി ജനിച്ചെങ്കിൽ"..അമ്മ പറഞ്ഞതു കേട്ട്‌ ഞാൻ നോക്കിയപ്പോൾ നമ്മുടെ സിനിമാതാരം ജ്യോതിർമയുടെ മുഖചിത്രം നോക്കിയാണു കമന്റ്‌...

ഞാൻ തമാശയോടെ ഒന്നു തലകുലുക്കി..എന്തൊ പറയാൻ തുനിഞ്ഞപ്പോഴെക്കും അമ്മ തുടർന്നു.." ഏങ്കിൽ ഞാൻ "രക്ഷപ്പെട്ടേനെ"..

അതെന്താ അമ്മെ രക്ഷപ്പെടലിനു ഒരു പ്രത്യെക കനം?..

അതോ..പത്താം ക്ലാസ്‌ പാസ്സായപ്പോൾ ഞാൻ വിചാരിച്ചെടാ..എന്റെ ജീവിതം " രക്ഷപ്പെട്ടെന്നു"..പിന്നെ മനസ്സിലായി ഡിഗ്രി കഴിയാതെ ഒരു നിവൃത്തിയില്ലെന്നു..അതു കഴിഞ്ഞാപ്പൊൾ വീണ്ടും കരുതി..ഞാൻ " രക്ഷപ്പെട്ടെന്നു"..

എന്നിട്ട്‌?

ജോലി കിട്ടിയപ്പൊഴും കരുതി..പിന്നെ സ്നേഹിച്ച ആളെത്തന്നെ കല്യാണം കഴിച്ചപ്പോഴും ഒക്കെ ഞാൻ കരുതി " രക്ഷപ്പെട്ടു" എന്ന്‌..

മൂന്നു മക്കളായി..അവർ വളർന്നു..എല്ലാർക്കും ജോലി കിട്ടി..ഞാൻ മനസ്സിൽ കരുതി..ഞാൻ "രക്ഷപ്പെട്ടു" എന്ന്‌...

ഞാൻ "ഓഹൊ.."..

പിന്നെ എല്ലാരുടെം കല്ല്യാണം കഴിഞ്ഞു...കുട്ടികളായി...അവരുടേ കുട്ടിക്കാലവും പിന്നിട്ടു...ഞാൻ കരുതീടാ...ഞാൻ "രക്ഷപ്പെട്ടു"!!..

ഇപ്പൊ അവർ എന്താ വിചാരിക്കുന്നത്‌ എന്നെനിക്കൊരു സംശയം..ഈ കിഴവി ഒന്നു പോയിക്കിട്ടിയാൽ ഞങ്ങൾ "രക്ഷപ്പെട്ടു"!!! എന്നാണോടാ...

അതിലെ നർമ നിലാവിൽ എന്റെ ഉത്രാടരാത്രി പുഞ്ജിരിച്ചു...

Monday, May 31, 2010

ഏകാന്തം..

എഴുതാനുള്ള തീവ്രമായ ആഗ്രഹമോ, കാരണങ്ങളോ ഇല്ലാതെ കുറെ നാളുകൾ കടന്നു പോയി..
ഇന്ന് മെയ്‌ 31..വർഷങ്ങൾക്കു മുൻപ്‌ ഈ ദിവസം പുതിയ ഉടുപ്പുകളും, മടിയും കലർന്നതായിരുന്നു..പിറ്റേന്ന് മുറ്റത്തു വീഴുന്ന പുതുമഴക്കും തണുപ്പിനുമിടയിൽ മടിയകറ്റാൻ അമ്മയുടെ ശകാരത്തിന്റെ സംഗീതം അകമ്പടിയായി...

ജീവിതം അല്ലെങ്കിലും നഷ്ടപ്പെടുന്ന ഓർമകളുടെ നിമിഷങ്ങളുടെ ആകെത്തൂക മാത്രമല്ലേ..എങ്ങനെ നോക്കിയാലും...

എന്തായിരുന്നു ഏകാന്തം എന്ന സിനിമ?
ഒരു ചേട്ടൻ വർഷങ്ങൾക്കു ശേഷം തിരിച്ചു വരുന്നു..ഭാര്യ മരിച്ച്‌ ഒറ്റപ്പെട്ട്‌..അനിയനെ തേടി..അനിയൻ രോഗ ബാധിതൻ, വിഭാര്യൻ, മക്കൾ അകലെ..

സത്യത്തിൽ രണ്ടു പേർക്കു ഒരുമിച്ച്‌ ഏകാന്ത ത അനുഭവിക്കമെന്ന് സിനിമ നമ്മളേ കാണിച്ചു തരുന്നു..ആഴത്തിൽ...മാറ്റേകുന്ന സ്വഭാവിക അഭിനയവുമായി കുലപതികൾ..തിലകനും, മുരളിയും...

ജീവിതം, രോഗം,വേദന, നിസ്സഹായത, മരണം...എല്ലാം ഇതിലുണ്ട്‌..ലളിതമായി..

മനസ്സിൽ പൊടിയുന്ന കണ്ണീർ..എനിക്കത്‌ പകർത്താനകുന്നില്ല...

എന്തായാലും, തിരിച്ചു പോകാനാകാത്ത ഒരു യാത്രയിലെവിടെയോ ആണു നമ്മളും...

Sunday, December 13, 2009

ഒബാമയും നൊബേലും..(വൈരുദ്ധ്യാത്മക ഭൗതികവാദം???????)

അമ്പരപ്പിച്ച ഒരു തീരുമാനമായിരുന്നു അത്‌..

ഒരു സറ്റയർ ആയിപ്പൊ ലും തോന്നി..

ഇതു കിട്ടിയാലെങ്കിലും, ലോക പോലീസ്‌ കളി നിർത്തി,പാവം യാങ്കി ചോക്ലേറ്റ്‌ പിള്ളെരെ പത്താനികൾക്കും, ഇറാഖികൾക്കും, ഭാവിയിൽ ഇറാനികൾക്കും എറിഞ്ഞു കൊടുക്കാതെ രക്ഷിക്കും എന്ന് കമ്മിറ്റിക്ക്‌ തോന്നിക്കാണും!

എവിടെ! ഒബാമ ആരാ മോൻ!

സമാധാനത്തിനുള്ള നൊബ്ബേലും മേടിച്ച്‌ മൂപ്പർ യുദ്ധത്തെ പുകൾത്തി ഒരു പ്രസംഗവും കാച്ചി!!!

ഇതാണോ ദൈവമേ വൈരുദ്ധ്യാത്മക ഭൗതികവാദം???????

Thursday, December 10, 2009

ലൗ ജിഹാദ്‌!


വളരെ തമാശ തോന്നിക്കുന്ന ഈ പ്രയോഗത്തിൽ തട്ടി ഇന്ന് ആത്മാർത്ഥ പ്രണയങ്ങൾ വരെ വിറങ്ങലിച്ചു നിൽപ്പാണു..
എത്ര കൗശലപൂർവ്വമാണു മതങ്ങൾ സ്ത്രീകളെ/പെൺകുട്ടികളെ തങ്ങളുടെ വിചാരണക്കു വിധേയമാക്കുന്നതെന്നു ശ്രദ്ധിക്കുക രസകരമായിരിക്കും..
തീവ്ര സ്വഭാവം വെച്ചുപുലർത്തുന്ന അപൂർവ്വം ചില സെമറ്റിക്‌ മതവിശ്വാസികൾക്ക്‌ എൺപതു കോടി വരുന്ന ഹിന്ദു സംസ്കാര വിശ്വാസികളെ എങ്ങനെയെങ്കിലും സ്വന്തം കൊടിക്കു കീഴെ കൊണ്ടുവരണം, അതു സുവിശേഷം പറഞ്ഞാലങ്ങനെ, ജിഹാദായാലങ്ങനെ!

ബാക്കിയുള്ള ബഹുഭൂരിപക്ഷം പേർക്കും സമാധാനമായി ജീവിച്ചു പോയാൽ മതി!

സമ്മതിക്കില്ലല്ലോ നമ്മുടെ സംഘടനകളും,മാധ്യമങ്ങളും..

Wednesday, December 2, 2009

ചില സമയങ്ങളിലങ്ങനെ...

ഒരു പാടു നാളായി എന്തെങ്കിലും കുറിച്ചിട്ട്‌..

വായന തീരെ കുറഞ്ഞു..
മനസ്സിൽ തൊടുന്ന ഒന്നു രണ്ടു കുഞ്ഞനുഭവങ്ങൾ ഉണ്ടായെങ്കിലും, അങ്ങനെ കടന്നു പോയി...

അനിയൻ വന്നപ്പോൾ പ്രവാസത്തിന്റെ ഉപ്പുമണമുള്ള്‌ ഒരു ഭംഗിയുള്ള വാച്ച്‌ സമ്മാനിച്ചു..വില വളരെ കൂടിയതു..
നാലാം ക്ലാസിൽ സ്ക്കോളർഷിപ്പ്‌ കിട്ടിയപ്പോൾ അഛൻ തന്ന സീക്കൊ വാച്ചിന്റെ ഓർമ വന്നു..അത്‌ കോളേജ്‌ കഴിയുന്ന വരെ എന്റ്‌ സമയം കുറിച്ചിരുന്നു..
പിന്നെ എപ്പൊഴോ നല്ല സമയങ്ങൾ എന്നെ വിട്ടു നിന്നു..

കീ കൊടുക്കാതെ മാറ്റി വച്ച വാച്ചും...

ഇപ്പോൾ ഒരു പകലി ൽ തന്നെ പല പകലുകളും ഒരു രാവിൽ പല രാവുകളും ആയി ജീവിതം ഓടിക്കൊണ്ടിരിക്കുന്നു...
എന്നാണെന്റെ ആത്മ ഗതങ്ങളിൽ നിന്ന് പുറത്തേക്കു കടക്കാൻ കഴിയുക?

ആ സമയം വരെ എന്റെ അനിയൻ തന്ന വാച്ച്‌ സമയം കാണിക്കട്ടെ..