Tuesday, April 14, 2009

വിഷാദം പെയ്ത വിഷു..

ചില തിരക്കുകളിൽ പെട്ടതു കൊണ്ട്‌ ഈ വിഷുവിനു നാട്ടിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല..

ഇവിടെ നഗരത്തിലെ ഉദ്യനങ്ങളിലും, വഴിയൊരങ്ങളിലും കണിക്കൊന്ന പൂത്തുലഞ്ഞു നിന്ന് ഓർമകളെ പിന്നോട്ട്‌ പിടിച്ചു വലിച്ചു കൊണ്ടിരിക്കുന്നു..
അച്ഛൻ ഇല്ലാത്ത ആദ്യ വിഷു.. കണിയൊരുക്കാനും സദ്യവട്ടങ്ങൾക്ക്‌ ഉത്സാഹിക്കാനും ഇടക്കു തമാശകൾ പൊട്ടിക്കാനും ഒക്കെ വലിയ ആവേശമായിരുന്നു അച്ഛനു..

എല്ലാ കാര്യങ്ങൾക്കും ഒരു വഴികാട്ടിയും, പലപ്പോഴും അദൃശ്യമായ ഒരു കവചവും ആയിരുന്നു..

കാലം പെട്ടെന്നു കർട്ടൻ വലിച്ചിട്ടപ്പോൾ ഓർമകൾ മാത്രം ബാക്കിയായി..

ഒന്നോർത്താൽ എല്ലാവരും ഒരു പക്ഷെ നഷ്ട സ്വപ്നങ്ങളുടെ, വിഷാദങ്ങളുടെ തടവുകാരായിരിക്കാം...